Friday, 25 December 2015

രക്തത്തിൽ യൂറിക് ആസിഡ് കൂടുതലാണ്... എന്തു ചെയ്യണം?

രക്തത്തിൽ യൂറിക് ആസിഡ് കൂടുതലാണ്... എന്തു ചെയ്യണം?
ഇത് പലരും ചോദിക്കുന്ന ഒരു ചോദ്യമാണ്....
എന്താണീ യൂറിക് ആസിഡ്??
നമ്മൾ കഴിക്കുന്ന ഒട്ടുമിക്ക ആഹാരത്തിലും അടങ്ങിയിട്ടുള്ളപ്യൂരിൻ എന്ന ഒരു പധാർത്ഥത്തെ നമ്മുടെ ശരീരം വിശ്ശേഷിക്കുമ്പോൾ ഉണ്ടാകുന്ന ഒരു സത്താണ് ഈ യൂറിക് ആസിഡ്.
ഇങ്ങനെ ഉത്പാധിക്കപെടുന്ന ഈ ആസിഡ് സാമാന്യമായി വൃക്കകളിൽ എത്തുകയും വൃക്ക ഇതിനെ മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറന്തള്ളുകയും ചെയ്യും....
ഇതാണ് ക്രമാനുസരണമായി നടക്കേണ്ടത്..
.
.
ചില സന്ദർഭങ്ങളിൽ രകതത്തിൽ യൂറിക് ആസിഡിന്റെ അളവ് കൂടും ഇതിനെ 'high uric acid / hyperurecemia എന്ന് വിളിക്കും...
.
ഇതിന്റെ കാരണങ്ങൾ രണ്ടാണ്.
* ശരീരത്തിൽ യൂറിക് ആസിഡ് അത്യധികം ഉത്പാധിക്കപ്പെടുന്നു.
* ഉത്പാധിക്കപ്പെട്ട യൂറിക് ആസിഡ് പുറന്തള്ളാൻ വൃക്കകൾക്ക് സാധിക്കാതെ പോകുന്നു.
ലക്ഷണം...
.
ചിലരിൽ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടാവില്ല, എന്നാൽ ചിലരിൽ
* സന്ധികളിൽ വേദനയും വീക്കവും, പ്രത്യേകിച്ചും കൈമുട്ടിലും കാൽ വിരലുകളിലും. uric acid crystals ഇവിടെ ആടിഞ്ഞു കൂടുന്നതാണ് ഇതിന് കാരണം.(ഈ അവസ്തയെ ഗൗട്ട് എന്ന് വിളിക്കും)
ഇത് രാവിലെയായിരിക്കും കൂടുതൽ.
* കാലിൽ നിര് കാണാം.
* യൂറിക് ആസിഡ് കൂടുതലുള്ള ചിലരിൽ രക്താതിസമ്മർദം,വൃക്ക തകരാറുകൾ, മൂത്രത്തിൽ കല്ലുണ്ടാകുന്നതും കാണാം.
.
കാരണങ്ങൾ...
*അമിത ഭാരം
* അമിത മദ്യപാനം
* അമിത മാംസാഹാരം, പ്രത്യേകിച്ചും ചുവന്ന മാംസം.
ചില മത്സ്യങ്ങൾ- ഞണ്ട്, ചെമ്മീൻ, (തോടോടു കൂടിയവ)
* പാരമ്പര്യം.
*സോറയോസിസ് അസുഖം.
* ചില മരുന്നുകൾ . ഉദാ. thiazide, furosemide.
*വൃക്ക തകരാർ
* റേഡിയേഷൻ ചികിത്സ സ്വീകരിക്കുന്നവരിൽ.
.
.
രക്തത്തിൽ യൂറിക് ആസിഡ് കൂടുതലുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ....
.
ചുവന്ന മാംസം
ചില മത്സ്യങ്ങൾ- ചെമ്മീൻ, ഞണ്ട് പോലുള്ള തോടോടു കൂടിയവ
ബേക്കറി ഉത്പന്നങ്ങൾ ഒഴിവാക്കുക.
കൂടുതൽ കോഫി നന്നല്ല.
മദ്യപാനം കുറയ്ക്കുക.. ബിയർ പോലുള്ള യീസ്റ്റ് ചേർക്കുന്ന ഉത്പന്നങ്ങൾ ഒഴിവാക്കുക.
ബീൻസ്, കോളിഫ്ലവർ, ചീര, കടല, പരിപ്പ്, കൂൺ, തുവര, ഇവയിലൊക്കെ പ്യൂരിൻ ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
.
.
യൂറിക് ആസിഡ് കൂടുതലുള്ളവർ അനുസരിക്കേണ്ട ഭക്ഷണ രീതി..
* ധാരാളം വെള്ളം കുടിക്കുക.
* ചെറുനാരങ്ങാ വെള്ളം ഉത്തമമാണ്.
* നാരിന്റെ അംശം കൂടുതലുള്ള ഭക്ഷണം കഴിക്കുക. ഭക്ഷണത്തിലെ ഫൈബർ യൂറിക് ആസിഡ് ശരീരത്തിൽ നിന്ന് പുറന്തള്ളാൻ സഹായകമാകും.
ബ്രൊക്കോളി, മുരിങ്ങാ, ഓറഞ്ച്, ഓട്ടസ്, ടൊമാട്ടോ എന്നിവ.
.പാൽ, , മുട്ട ഇവ കഴിക്കാം
.
യൂറിക് ആസിഡ് കൂടുതലാണെങ്കിലും വേറെ ലക്ഷണമൊന്നുമില്ലെങ്കിൽ ചികിത്സയുടെ ആവശ്യമില്ല.
ഭക്ഷണ രീതി മാറ്റുന്നതോടെ ഇതിന്റെ അളവ് കുറയും.
ഇതിന് ആയുർവേദം ഫലകാരിയാണ്.

Wednesday, 9 December 2015

ഇനി ഇല്ല ആ കൈത്താങ്ങ്‌ (നൗഷാദിനെ പറ്റി ഇനിയും നിങ്ങൾ അറിയാത്ത ചിലത്‌)

ഇനി ഇല്ല ആ കൈത്താങ്ങ്‌
(നൗഷാദിനെ പറ്റി ഇനിയും നിങ്ങൾ അറിയാത്ത ചിലത്‌)
കോഴിക്കോട്ടെ രാമനാട്ടുകര-വെങ്ങളം ബൈപാസില് കരുവിശേരിയിലെ
പാതയോരത്തെ വീട്ടിലെ ഒരു മുറിയുടെ ജനല് എപ്പേഴും തുറന്നിരിക്കും. ഒരു വിളിയൊച്ച കേള്ക്കാനായി. അകത്തു കിടക്കുകയാണെങ്കിലും
വാഹനത്തിന്റെ ഇരമ്പലില് മുങ്ങിപ്പോകാതിരിക്കുന്ന 
ഒരു കാത്ഇവിടെയുണ്ട്; അല്ല ഉണ്ടായിരുന്നു. നൗഷാദ് എന്ന ഓട്ടോ ഡ്രൈവര്. 'എന്തിനാ മോനേ മൂറിയുടെ ജനല് വാതില് ഇങ്ങനെ തുറന്നിടുന്നതെ'ന്ന് ഉമ്മ
ചോദിക്കുമ്പോള് അവന് പറയും 'ഒന്നുമില്ല
ഉമ്മാ വെറുതേ...' ഉമ്മയോട് അങ്ങനെയേ നൗഷാദ് പറയൂ. 
പക്ഷേ, അടുത്ത സുഹൃത്തുക്കള്ക്കറിയാം പകല് ഓട്ടോ ഓടിക്കുമ്പേഴും
രാത്രി കിടന്നുറങ്ങുമ്പോഴും ആ കാതും കണ്ണും ഉണര്ന്നു തന്നെയാണിരിക്കുന്നതെന്ന്.
കോഴിക്കോട്ട് മാന്ഹോള് ദുരന്തത്തില്പെട്ട
ഒരിക്കല്പോലും കണ്ടിട്ടില്ലാത്ത രണ്ട് അന്യസംസ്ഥാന തൊഴിലാളികളുടെ
ജീവന് രക്ഷിക്കാനായി ദുരന്ത മുഖത്തേക്കു ഓടിയിറങ്ങുമ്പോഴും 
അതേ മനസായിരുന്നു മുപ്പത്തിരണ്ടുകാരനായ ഈ ചെറുപ്പക്കാരന്. 
പകല് ഓട്ടോ ഓടിക്കുമ്പോഴും രാത്രി ഉറങ്ങുമ്പോഴും ആ മനസില് രക്ഷകന്
ഉണര്ന്നിരുന്നു. പക്ഷേ,
അതില് വീട്ടുകാരും നാട്ടുകാരും അറിഞ്ഞതു വളരെ കുറവ്. 
മരണം കവര്ന്ന രക്ഷകനെക്കുറിച്ചു കൂടുതല് അറിഞ്ഞത് അതിനു
ശേഷമാണെന്നതിലാണ് അത്ഭുതം.
നൗഷാദിന്റെ ജീവിതം പോലെ. ഏതു ജനറേഷനില്പെട്ടയാളാണു നൗഷാദ്? രക്ഷകവേഷം അണിഞ്ഞു മുനുഷ്യജീവന് പുല്ലുപോലെ രക്ഷിക്കുന്നവരെ നാം
സിനിമയില് കണ്ടിട്ടുണ്ട്. അതു ജീവിതത്തിലല്ല.
ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്പ്പാലത്തില്നിന്ന് ഒരുപാടുപേരെ കൈപിടിച്ചുയര്ത്തിയ നൗഷാദ് സിനിമാക്കഥകളെ
പോലും തോല്പ്പിക്കുന്ന ജീവിത കഥയിലെ വീരനായകനാണ്.
അഴുക്കുചാലില് നമുക്കു നഷ്ടപ്പെട്ടതു മനസില് അഴുക്കുപുരളാത്ത
ചെറുപ്പക്കാരനെയാണ്. 
ഈ ചെറുപ്പക്കാരന്റെ വീട്ടിലേക്ക് ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്
അതു സാക്ഷ്യപ്പെടുത്തുന്നു. നല്ലവരെ ദൈവം നേരത്തേ വിളിക്കുമെന്ന
വാക്കുകള് അന്വര്ഥമാണെന്ന് ഈ യുവാവിന്റെ ജീവിതം 
സാക്ഷ്യപ്പെടുത്തുന്നു.
*** *** ***

മാന്ഹോളിന്റെ ഇരുട്ടിലേക്കു നൗഷാദിന്റെ ജീവതം മുങ്ങിത്താഴ്ന്നപ്പോള്
ബാക്കിയായത് ഒരുപാടു സ്വപ്നങ്ങളാണ്.
വളരെച്ചെറിയ സ്വപ്നങ്ങള്.വീട്ടിലൊരു ഫ്രിഡ്ജ്. ഓട്ടോയില് സര്ക്കസിന്റെ
പോസ്റ്റര് ഒട്ടിച്ചപ്പോള് ലഭിച്ച സൗജന്യ ടിക്കറ്റുപയോഗിച്ചു
കുടുംബ സമേതം സര്ക്കസിനു പോകണമെന്ന ആഗ്രഹം.
ഉമ്മയ്ക്കൊപ്പം എന്നുമുണ്ടാകണമെന്ന ആഗ്രഹം.
സ്വന്തമായിട്ടൊരു വീടെന്ന സ്വപ്നം. ഇതൊക്കെയാണെങ്കിലും
നൗഷാദിന്റെ മനസെപ്പോഴും തന്നേപ്പോലുള്ള പാവങ്ങള്ക്കൊപ്പമായിരുന്നു.
ഒരാള് മരിച്ചാല് നല്ലതു മാത്രം പറയുകയെന്ന സാമാന്യതത്വം
ഇവിടെയാവശ്യമില്ല. കാരണം,
നൗഷാദിനെ കുറിച്ച് നല്ലതുമാത്രമേ ഇവിടെ കാണാനും കേള്ക്കാനുമുള്ളു.
ഗള്‍ഫില്‍ ഒന്നരവര്ഷത്തോളം ജോലിയെടുത്തു. കുവൈത്തില് ഡ്രൈവര്.
രാവിലെയും വൈകുന്നേരവും മാത്രം ജോലി. 16,000 രൂപ
മാത്രമായിരുന്നു ശമ്പളം. ഇതുകൊണ്ടു തന്റെ വീട് എന്ന സ്വപ്നം
പുര്ത്തിയാകില്ലെന്നു
തോന്നിയതുകൊണ്ടാണു നൗഷാദ് ഗള്‍ഫില്‍ നിന്നു
തിരികെ പോന്നത്. ഭാര്യയുടെ സ്വര്ണം പണയം വച്ച് ഓട്ടോവാങ്ങി.
പതുക്കെ ആ കുടുംബത്തിന്റെ കഷ്ടതകള് പറന്നകലാന് തുടങ്ങി.
സഹോദരിയുടെ വിവാഹത്തെത്തുടര്ന്നുള്ള കടബാധ്യത വീട്ടി
വരുമ്പോഴാണ് ഇടിത്തീപോലെ ദുരന്തമെത്തിയത്.
*** *** ***
മാസങ്ങള്ക്ക് മുമ്പാണ്. അര്ധരാത്രി കഴിഞ്ഞിരിക്കുന്നു. സ്വകാര്യ പാഴ്സല്
കമ്പനിയില് ജോലിചെയ്ുകയായിരുന്നു
നൗയഷാദ് അപ്പോള്. കാസര്ഗോഡേക്കുള്ള തന്റെ യാത്രയില് പെട്ടെന്നാണു
ഞെട്ടിപ്പിക്കുന്ന ശബ്ദം കേട്ടത്. ഈസ്റ്റ്ഹില് ചക്കോരത്തുകുളത്തിനു
സമീപത്തെ പെടോള് പമ്പിനു അരികിലായി ടൂറിസ്റ്റ് ബസും മിനിലോറിയും
കൂട്ടിയിടിച്ച ശബ്ദമായിരുന്നു അത്. തന്റെ തൊട്ടുമുന്പിലുണ്ടായിരുന്ന
വാഹനമാണ് അപകടത്തില്പെട്ടത് എന്നു തിരിച്ചറിഞ്ഞതോടെ നൗഷാദ്
ചാടിയിറങ്ങി. അവിടെ കൂടിയ നാട്ടുകാര്ക്കൊപ്പം നൗഷാദും
രക്ഷാപ്രവര്ത്തനത്തില് മുഴുകി. ബസിന്റെ ചില്ലകള് പൊട്ടിച്ചാണ്
പലരെയും പുറത്തെടുത്തത്. അപ്പോഴാണ് ഒരാള് ഡ്രൈവറുടെ സീറ്റിനു
തൊട്ടടുത്തായി ഇരിക്കുന്നതു നൗഷാദിന്റെ ശ്രദ്ധയില്പെട്ടത്. ഉടനെ
ബസിനുള്ളിലേക്കു പാഞ്ഞുകയറി നൗഷാദ് അയാളെ പൊക്കിയെടുത്തു.
യാത്രക്കാരന്റെ മുഖത്ത് യാതൊരു ഭാവഭേദവുമില്ലായിരുന്നു.
താഴേക്കുനോക്കിയ നൗഷാദ് ഞെട്ടിത്തരിച്ചുപോയി.
രണ്ടുകാലുകളും അറ്റുതുങ്ങിയിരിക്കുന്നു.
ഇടിയുടെ ആഘാതത്തില് സീറ്റ് പിന്നോട്ടുനീങ്ങി യാത്രക്കാരന്റെ തുടയില്
തുളച്ചുകയറുകയായിരുന്നു. ദേഹം മുഴുവന് മരവിച്ചുപോയതിനാല്
അദ്ദേഹമത് അറിഞ്ഞില്ല. പരിശീലനം ലഭിച്ച രക്ഷാപ്രവര്ത്തകര്
പോലും തരിച്ചുപോകുന്ന നിമിഷത്തില് പക്ഷേ നൗഷാദ് സംയമനം
വെടിഞ്ഞില്ല. പൊക്കിയെടുത്തു ദേഹത്തോട് ചേര്ത്തുപിടിച്ചു 
പുറത്തേക്ക് ഓടി..പെട്ടെന്ന് ആശുപത്രിയില് എത്തിച്ചുതുകൊണ്ട്
ജീവന് രക്ഷപ്പെട്ടു. എങ്കിലും ഒരുകാലിന് സ്വാധീനം നഷ്ടപ്പെട്ടു.
ഇപ്പോഴും ജീവനോടെയിരിക്കുന്നയാള് അറിഞ്ഞിട്ടുണ്ടാകുമോ 
തന്റെ ശ്വാസം നിലനിര്ത്തിയ 
നൗഷാദ്
ലോകത്തോട് വിടപറഞ്ഞെന്ന സത്യം?
*** *** ***
'നീ എന്താ വിളിക്കാതിരുന്നത്, എന്തുപണിയാ കാണിച്ചെ?' 
നൗഷാദ് സുഹൃത്തിനോട് സ്നേഹത്തോടെ ചോദിച്ചു. മറ്റൊന്നുമല്ല.കോഴിക്കോട് നടക്കാവില് വാഹനാപകടത്തില് പരുക്കേറ്റവരെ
ആശുപത്രിയില് എത്തിക്കുന്നതുകണ്ട് കൂടെക്കൂടിയതാണ്
നൗഷാദിന്റെ സുഹൃത്ത് സഹീര്. സംഭവം അറിഞ്ഞിട്ടും
വിളിക്കാത്തതിനാണു നൗഷാദ് സുഹൃത്തിനോട് പരിഭവം പറഞ്ഞത്.
ഇതാണ് നൗഷാദിന്റെ സ്വഭാവം. അപകടത്തില്പെടുന്നവരെ
രക്ഷിക്കുക എന്നത് സ്വന്തം അവകാശവും കടമയുമായി കണക്കാക്കുന്ന യുവാവ്. മാവൂര് റോഡില് കെ.എസ്.ആര്.ടി.സി. ബസ് കത്തിയപ്പോള്
രക്ഷാപ്രവര്ത്തനത്തിലേര്പ്പെട്ട് അതിനുള്ള പ്രായശ്ചിത്തം തീര്ത്തു
നൗഷാദ്. അന്നു വീട്ടിലെത്തിയപ്പോള് രാത്രി 12 മണി. ഓട്ടോയില് മറന്നുവച്ച
പണം നല്കാന് രണ്ടുദിവസം ഉടമയെ തേടി നടന്നു തിരിച്ചുനല്കിയ
സംഭവവും ഉണ്ടായി. ഈ പണം ലഭിച്ച ആള് കഴിഞ്ഞ ദിവസംനൗഷാദിന്റെ
വീട്ടില് മരണവിവരമറിഞ്ഞ് എത്തിയിരുന്നു. അപ്പോഴാണ് വീട്ടുകാരും സുഹൃത്തുക്കളും ഈ സംഭവം അറിഞ്ഞത്‌.
*****
നൗഷാദിനെ പറ്റി ഓർക്കുമ്പോൾ  ഉമ്മയുടെ കണ്ണു നിറയും.
രാത്രി 9 മണിയാകുമ്പോൾ ഓട്ടം കഴിഞ്ഞ്‌ എത്തും.. ഭക്ഷണം സ്വയം വിളംമ്പി
കഴിക്കും.. എന്തെങ്കിലും ദേഷ്യപ്പെട്ട്‌ പറയാൻ കഴിയില്ല
കാരണം.. ചിരിച്ചു കൊണ്ട്‌ ഇരിക്കുന്ന ഒരാളോട്‌ എങ്ങനെ ദേഷ്യപ്പെടും..
ഉമ്മയുടെയും ഭാര്യയുടെയും നിർബന്ധത്തിനു വഴങ്ങി ദിവസങ്ങൾക്ക്‌ മുൻപ്‌
ഫ്രിഡ്ജ്‌ വാങ്ങാൻ നഗരത്തിലെ പ്രമുഖ കടയിൽ കേറി.. പക്ഷെ കൈയ്യിൽ
ഉള്ള പണം തികയില്ല എന്നു മനസ്സിലാക്കി തിരികെ പോന്നു..
ഉമ്മ അടുത്ത വീട്ടിൽ നിന്ന് പതിനായിരം രൂപ കടം വാങ്ങി നൽകാം
എന്നു പറഞ്ഞെങ്കിലും ഞാൻ തന്നെ ഉമ്മയ്ക്ക്‌  വാങ്ങി തരും 
എന്നായിരുന്നു നൗഷാദിന്റെ മറുപടി. അന്നും പതിവു പോലെ ഉമ്മയുടെ
കൈയ്യിൽ നിന്ന് പത്തു രൂപ വാങ്ങിയാണു നൗഷാദ്‌ പോയത്‌.
ഉമ്മയുടെ കൈയ്യിൽ നിന്ന് പത്തു രൂപ വാങ്ങിയാൽ 'വർക്കത്താണു' 
എന്നാണു നൗഷാദ്‌ പറയുക. എന്ന് ഉമ്മ കണ്ണീരോടെ ഓർക്കുന്നു.
സത്ത്യത്തിൽ മംഗളം  പത്രത്തിൽ ഇത്‌ വായിച്ച്‌ തീർക്കുമ്പോൾ എന്റെ
കണ്ണുകൾ നിറഞ്ഞിരുന്നു.
******

കടപ്പാട്:തരികിട ടോട്ട് കോം.